Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Tech

ചൊവ്വയില്‍ പോകാന്‍ ഒരു ലക്ഷം പേര്‍
                                       ചൊവ്വയില്‍ പോകാന്‍ ഒരു ലക്ഷം പേര്‍

                          വാഷിങ്ടണ്‍: മാര്‍സ് വണ്‍ 2022 ല്‍ തുടങ്ങാനിരിക്കുന്ന ചൊവ്വയിലേക്കുള്ള കുടിയേറ്റത്തില്‍ പങ്ക് ചേരാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെപേര്‍ രംഗത്ത്.ഒരു ലക്ഷത്തോളം പേര്‍ ചൊവ്വയിക്കുള്ള വണ്‍വേ ടിക്കറ്റിന് ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇവര്‍ ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാരം. ശതകോടികള്‍ ചെലവിട്ട് നടത്തുന്ന പദ്ധതിയാണ് ചൊവ്വയിലെക്കുള്ള കുടിയേറ്റം. ഇത് എത്ര കണ്ട് വിജയമാകുമെന്ന് ഇപ്പോഴും ശാസ്ത്രലോകം ആശങ്കപ്പെടുന്നുണ്ട്. മനുഷ്യന് അവിടെ നിലനില്‍ക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ശാസ്ത്രലോകം ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. എങ്കിലും ആളുകള്‍ ചൊവ്വ കുടിയേറ്റത്തിന് വേണ്ടി ഇപ്പോഴും അപേക്ഷകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ പേര്‍ മാര്‍സ് വണിന്റെ സൈറ്റില്‍ ഇപ്പോഴും അപേക്ഷകള്‍ സമര്‍പ്പിക്കുന്നുണ്ട്. പക്ഷേ പലരും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചിട്ടില്ലെന്ന് മാര്‍സ് വണ്‍ മേധാവി ബാസ് ലാന്‍സ്‌ഡോര്‍പ് പറയുന്നു. എന്നാല്‍ ഇതുവരെ എത്ര പേര്‍ പണമടച്ച് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ദേശഭാഷാ വ്യത്യാസമില്ലാതെ ചൊവ്വ കുടിയേറ്റതിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അമേരിക്കയില്‍ രജിസ്‌ട്രേഷന്‍ ഫീസ് 38 ഡോളര്‍ ആണ്. ഓരോ രാജ്യത്തിന്റെയും പ്രതിശീര്‍ഷ വരുമാനത്തിനനുസരിച്ച് രജിസ്‌ട്രേഷന്‍ ഫീസില്‍ വ്യത്യാസമുണ്ടെന്ന് മാര്‍സ് വണ്‍ അധികൃതര്‍ പറയുന്നു. ഏത് സാധാരണക്കാരനും പ്രാപ്യമാകുന്ന രീതിയില്‍ ആണ് ചൊവ്വ കുടിയേറ്റം നടക്കാന്‍ പോകുന്നതെന്നും മാര്‍സ് വണ്‍ മേധാവി ബാസ് ലാന്‍സ്‌ഡോര്‍പ് പറഞ്ഞു. 2022 ല്‍ നടക്കുന്ന ആദ്യ ഘട്ട കുടിയേറ്ത്തിന് മാത്രം 600 കോടി ഡോളര്‍ ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്‌പോണ്‍സര്‍മാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമൊക്കെയായി ആവശ്യമുള്ള പണം സമാഹരിക്കാനാകുമെന്നാണ് മാര്‍സ് വണിന്റെ പ്രതീക്ഷ. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അപേക്ഷകരില്‍ നിന്ന് 40 പേരടങ്ങുന്ന സംഘത്തെ ഈ വര്‍ഷം തിരഞ്ഞെടുക്കും. ഇതില്‍ നിന്ന് രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന നാലംഗ സംഘത്തെയാണ് 2022 ല്‍ ചൊവ്വയിലേക്ക് അയക്കുക. 2022 സെപ്റ്റംബറില്‍ യാത്ര തുടങ്ങുന്ന ഇവര്‍ 2023 ഏപ്രിലില്‍ ചൊവ്വയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അടുത്ത സംഘത്തെയും ചൊവ്വയിലേക്ക് അയക്കും. ഇവരാരും തന്നെ ഭൂമിയിലേക്ക് തിരിച്ചെത്തുകയില്ല എന്നതാണ് പ്രത്യേകത. എട്ട് വര്‍ഷം നീണ്ടു നില്‍ക്കുന്നതായിരിക്കും ചൊവ്വ കുടിയേറ്റക്കാരുടെ പരിശീലനങ്ങള്‍. ചൊവ്വയില്‍ പച്ചക്കറി വളര്‍ത്താനും അത്യാവശ്യം താമസ സ്ഥലം അറ്റകുറ്റപ്പണി നടത്താനും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമൊക്കെയുള്ള പരിശീലനമാണ് ഈ കാലയളവില്‍ ഇവര്‍ക്ക് നല്‍കുക




സൂക്ഷിക്കാം, ഇന്‍റര്‍നെറ്റിലെ അധോലോകത്തെ


നാം ജീവിക്കുന്ന ലോകത്തുള്ള അധോലോകം കണക്കെ ഇന്‍റര്‍നെറ്റിലുമുണ്ട് അധോലോകം. അവിടെ ക്വട്ടേഷന്‍ സംഘങ്ങളും മാഫിയാ രാജാക്കന്‍മാരുമില്ളെങ്കിലും കണ്ണെത്താമറയത്തിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നവരാണ് ഡീപ് വെബ്, ഡാര്‍ക് വെബ് എന്നൊക്കെ അറിയപ്പെടുന്ന ഇന്‍റര്‍നെറ്റിന്‍റെ അധോലോകം.
ഡീപ് വെബ്
ഡീപ് വെബ് ഇന്‍റര്‍നെറ്റിന് വളരെ താഴെയാണ്. സാധാരണ സെര്‍ച് എന്‍ജിനുകള്‍ (ഗൂഗ്ള്‍, യാഹൂ, ബിങ് മുതലായവ) ഉപയോഗിച്ചാണ് വിവരങ്ങള്‍ നാം തേടിപ്പിടിക്കുന്നത്. ഈ സെര്‍ച് എന്‍ജിന്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പറ്റാത്ത സൈറ്റുകളാണ് ഡീപ് വെബില്‍ ഉള്ളത്. ഡീപ് വെബിന്‍റെ വ്യാപ്തി അറിയാന്‍ ഇത് ശ്രദ്ധിക്കുക.
2011ലെ കണക്കനുസരിച്ച്, ഡീപ് വെബില്‍ 7500 ടെറാബൈറ്റ്സ് (1 ടെറാബൈറ്റ്സ്=1000 ജി.ബി) വിവരങ്ങളുണ്ടായിരുന്നപ്പോള്‍ നമ്മുടെ പാവം ഇന്‍റര്‍നെറ്റില്‍ വെറും 19 ടെറാബൈറ്റ്സ് വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഡീപ് വെബില്‍ 550 ബില്യന്‍ വെവ്വേറെ രേഖകള്‍ ശേഖരിച്ചപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ഒരു ബില്യന്‍ അത്തരം രേഖകളേ ലഭ്യമായിരുന്നുള്ളൂ.

വ്യത്യാസം
ഡീപ് വെബിന് ഇന്‍റര്‍നെറ്റുമായി ഒരു പ്രധാന വ്യത്യാസമുണ്ട്; ഡാര്‍ക് വെബില്‍ വിവരം തരുന്നവനെയും (Provider) ഉപയോഗിക്കുന്നവനെയും കണ്ടത്തൊന്‍ സാധിക്കില്ല. ഇതുതന്നെയാണിതിന്‍റെ ഗുണവും ദോഷവും. ആള്‍ ആരെന്ന് അറിയപ്പെടാതെ വിവരകൈമാറ്റം സാധിക്കുമെന്നതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നവര്‍, പ്രത്യേകിച്ചും ഏകാധിപത്യ ഭരണ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഏറെ പ്രിയപ്പെട്ട നെറ്റ്വര്‍ക്കാണ് ഡീപ് വെബ്. കൊടുക്കുന്നവനും വാങ്ങുന്നവനും തിരശ്ശീലക്കു പിന്നിലായതിനാല്‍ കുറ്റവാളികള്‍ക്കും ഇതൊരു പറുദീസ തന്നെയാണ്.
നല്ലതായാലും ചീത്തയായാലും ഡീപ് വെബ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ഉറക്കംകെടുത്തുന്ന യാഥാര്‍ഥ്യമാണ്. ഡീപ് വെബിലെ ഓപറേഷന്‍സ് എല്ലാം ഇന്‍റര്‍നെറ്റിലെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരുപടി മെച്ചമായ രീതിയിലാണെന്ന് മാത്രം! നിങ്ങള്‍ക്ക് വിവരങ്ങള്‍ പരതാം, കണ്ടത്തൊം, ഓര്‍ഡര്‍ ചെയ്യാം, അതിനുള്ള കാശും കൊടുക്കാം. എല്ലാം ഓണ്‍ലൈനില്‍ തന്നെ. അതും നൂറുശതമാനം ആത്മവിശ്വാസത്തോടെ പണമടക്കാന്‍ ഡാര്‍ക് വെബില്‍ ഒൗദ്യോഗിക കറന്‍സിയായ ബിറ്റ്കോയിന്‍ ഉപയോഗിക്കാം. സാധാരണ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഇത്തരത്തിലൊരു അധോലോകമുണ്ടെന്ന് പോലും അറിയുന്നില്ല. എപ്പോഴെങ്കിലും ഈ അധോലോക ക്രിമിനലുകളെ പിടികൂടി മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ മാത്രമാണ് പലരും പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്ന് മനസ്സിലാക്കുന്നത്.

'ദി ഒനിയന്‍ റൗട്ടര്‍
ഈ ഒക്ടോബറില്‍ വന്ന ഒരു വാര്‍ത്ത ശ്രദ്ധിക്കുക: സില്‍ക് റോഡ് എന്ന പേരില്‍ കുപ്രസിദ്ധമായ ഒരു മയക്കുമരുന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് മേധാവി ‘റോസ് വില്യം അള്‍ബ്രിച്ച്’ എന്ന ഡ്രഡ് പൈറേറ്റ് റോബര്‍ട്ട്സ് പിടിയിലായത് ഈ ഒക്ടോബറിലാണ്. അറസ്റ്റ് ചെയ്യപ്പെട്ടതോടെ സില്‍ക് റോഡ് വെബ്സൈറ്റ് ഡീപ് വെബില്‍നിന്ന് അപ്രത്യക്ഷമായി.
ടോര്‍ തുടങ്ങിയത് നല്ല ഉദ്ദേശ്യത്തോടെതന്നെ ആയിരുന്നു. ഗവണ്‍മെന്‍റ് വിവരകൈമാറ്റം സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ യു.എസ് നേവല്‍ റിസര്‍ച് ലബോറട്ടറിയാണ് ദി ഒനിയന്‍ റൗട്ടര്‍ (TOR) എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്. 2006 ഡിസംബര്‍ മുതല്‍ ഈ സോഫ്റ്റ് വെയര്‍ നടത്തുന്നത് അമേരിക്കയിലുള്ള ടോര്‍ പ്രോജക്ട് എന്ന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമാണ്. ടോര്‍ ആണ് ആളറിയാതെയുള്ള വിവരകൈമാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യ. ബിറ്റ്കോയിനാണ് ഓണ്‍ലൈന്‍ ഇടപാടുകളുടെ സെറ്റില്‍മെന്‍റിന് ഉപയോഗിക്കുന്ന നാണയം. ടോറും ബിറ്റ്കോയിനും ഓപണ്‍ സോഴ്സ് പ്രോഗ്രാമുകളാണ്. ഡീപ് വെബില്‍ പരതുന്ന ആളുകളുടെ ഐഡന്‍റിറ്റിയും നെറ്റ്വര്‍ക് ഉപയോഗവും ട്രെയ്സ് ചെയ്യപ്പെടാതിരിക്കാന്‍ ഐഡന്‍റിഫിക്കേഷനും റൂട്ടിങ്ങും വേര്‍തിരിക്കുന്നു. ടോര്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്തശേഷം വിവര പാക്കുകള്‍ പലരുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്വര്‍ക് റിലേയില്‍ വിതരണം ചെയ്യുന്നു. നെറ്റ്വര്‍ക് ഗതാഗതം ട്രെയ്സ് ചെയ്യാനോ ഫോളോ ചെയ്യാനോ അനലൈസ് ചെയ്യാനോ ഇതുമൂലം സാധിക്കാതെ വരുന്നു. മള്‍ട്ടി ലെയേഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഒനിയന്‍ (ഉള്ളി) എന്ന് പറയുന്നു.

നല്ലവശം
ഡീപ് വെബിന് ഒരു നല്ല വശവും ഉണ്ടെന്നത് നാം മറക്കരുത്. വെബ്സൈറ്റ് ട്രാക്കിങ് തടയാനും ന്യൂസ് സൈറ്റുകള്‍ ബന്ധിപ്പിക്കാനും സന്ദേശങ്ങള്‍ കൈമാറാനും ഇതുപയോഗിക്കാം. പ്രത്യേകിച്ചും പ്രാദേശിക ഇന്‍റര്‍നെറ്റ് ദാതാക്കള്‍ ഇവ നിരോധിക്കുമ്പോള്‍. എവിടെനിന്നോ ആരില്‍നിന്നോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം പ്രസിദ്ധീകരണങ്ങള്‍ പുറത്തുകൊണ്ടുവരാനും ടോര്‍ ഉപയോഗിക്കാം. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതുപയോഗിച്ച് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരാണ്. എന്നാല്‍, ഇപ്പോഴത്തെ പഠിച്ച കള്ളന്മാര്‍ (സൈബര്‍ ക്രിമിനല്‍സ്) ടോര്‍ ഉപയോഗിച്ച് എല്ലാവിധ തിന്മകളുടെയും സൈബര്‍ പതിപ്പുകള്‍ ഇറക്കുന്ന ജോലിയില്‍ വ്യാപൃതരാണ്.

ബിറ്റ്കോയിന്‍ ഉപയോഗം
ഡീപ് വെബില്‍ പരതണമെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ടോര്‍ ബ്രൗസര്‍ ബണ്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഓണ്‍ലൈന്‍ കച്ചവടം നടക്കണമെങ്കില്‍ പണം കൈമാറ്റം ചെയ്യാന്‍ ഒരു വ്യവസ്ഥ വേണം. സാധാരണ ഓണ്‍ലൈന്‍ പേമെന്‍റ് നടത്തിയാല്‍ നടത്തുന്നവരുടെയും നടത്തിക്കുന്നവരുടെയും വിവരങ്ങള്‍ ഗവണ്‍മെന്‍റിന്/ബാങ്കുകള്‍ക്ക് ലഭിക്കും. ഇവിടെയാണ് ബിറ്റ്കോയിന്‍ എന്ന കറന്‍സിയുടെ പ്രാധാന്യം. പിയര്‍ ടു പിയര്‍ ടെക്നോളജി ഉപയോഗിക്കുന്ന ഈ ഡിജിറ്റല്‍ നാണയം ഒരു സെന്‍ട്രല്‍ അതോറിറ്റിയുടെ കീഴിലല്ല പ്രവര്‍ത്തിക്കുന്നത്.
എങ്ങനെ ബിറ്റ്കോയിന്‍ വാങ്ങാം? നിങ്ങള്‍ ഒരു ഡ്വെ്ള അക്കൗണ്ട് തുടങ്ങുന്നു. സാധാരണ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതുമാതിരി തന്നെ. യഥാര്‍ഥ വിവരങ്ങള്‍ നല്‍കാം. ഇത് നിയമപരമായി തെറ്റല്ല. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ചെറിയ തുക ഈ ഡ്വെ്ള അക്കൗണ്ടിലേക്ക് മാറ്റുന്നു ആദ്യം. പിന്നീട് നിങ്ങളുടെ അക്കൗണ്ട് കണ്‍ഫേം ചെയ്തുകഴിഞ്ഞാല്‍ പിന്നെ എത്ര തുകയും ഈ അക്കൗണ്ടിലേക്ക് മാറ്റാം. പിന്നീട് MtGox പോലൊരു ബിറ്റ്കോയിന്‍ എക്സ്ചേഞ്ചറുമായി ഒരു അക്കൗണ്ട് തുടങ്ങണം. നിങ്ങളുടെ പണം ഡ്വെ്ള അക്കൗണ്ടില്‍നിന്ന് MtGoxല്‍ എത്തിക്കഴിഞ്ഞാല്‍ പൊതുവിപണിയില്‍നിന്ന് നിങ്ങള്‍ക്ക് ബിറ്റ്കോയിന്‍ വാങ്ങാം, ഒരു ചെറിയ കമീഷന്‍ കൊടുത്തുകൊണ്ട്. ഇതും നടന്നുകഴിഞ്ഞാല്‍ നിങ്ങളുടെ ബിറ്റ്കോയിന്‍ നിങ്ങളുടെതന്നെ കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെച്ചിരിക്കുന്നു. അങ്ങനെ ഇന്‍റര്‍നെറ്റിലെ ബ്ളാക് മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാനും അതിന് പേമെന്‍റ് നടത്താനും നിങ്ങള്‍ തയാറായിക്കഴിഞ്ഞിരിക്കുന്നു. ആമസോണില്‍നിന്ന് ബുക്ക് വാങ്ങുംപോലെ ഇ-ബേയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുംപോലെ!
ലോകത്തെ ആദ്യത്തെ ബിറ്റ്കോയിന്‍ എ.ടി.എം കാനഡയിലെ വാന്‍കോവറില്‍ ഒക്ടോബര്‍ 29ന് പ്രവര്‍ത്തനമാരംഭിച്ചു. നിങ്ങളുടെ കൈ സ്കാന്‍ ചെയ്തശേഷം നിങ്ങള്‍ക്ക് ബിറ്റ്കോയിന്‍ വാങ്ങുകയോ വില്‍ക്കുകയോ ആവാം, എ.ടി.എമ്മിലൂടെ. ലണ്ടനിലെ പബുകളില്‍ ബിറ്റ്കോയിന്‍ സ്വീകരിച്ചുതുടങ്ങി. ഒരു ബിറ്റ്കോയിന്‍ വില ഏപ്രില്‍ 13ന് 266 അമേരിക്കന്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു. ഒക്ടോബറില്‍ വില 197 യു.എസ്ഡോളര്‍ ആയി.



No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ മുകളില്‍ രേഖപ്പെടുത്തുക