Kavaratti:(03.12.2013): പത്ത് മണിക്കാണ് സമരം തുടങ്ങിയിരിക്കുന്നത്. സമരത്തിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം രാവിലെ അഞ്ചുമണിക്കാണ് സമരം തുടങ്ങിയത്. തുടങ്ങിവെച്ച സമരം 8:30 അകുമ്പോഴത്തെക്കും പോലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും ചെയ്തു. ഉപരോധം ശക്തി പെട്ടതിനെ തുടര്‍ന്ന് പോലീസിനു സെക്രട്ടറിയേറ്റ് പരിസരത്തില്‍ 144 നിയമം പാസ്സാക്കേണ്ടി വന്നു. എങ്കിൽ കൂടി രണ്ടാം ഘട്ടസമരത്തിലേക്കാണ് സമര നേതാക്കളുടെ നീക്കം.
..
സക്രട്ടറിയേറ്റ് ഉപരോധത്തെ തുടര്‍ന്ന്‍ NCP മുന്നില്‍ വെച്ച 10 ഡിമാന്‍ഡിൽ നിന്നും ഏഴ്
ഡിമാന്‍ഡുകൾ അംഗീകരിച്ചു. താല്‍ക്കാലികമായി ഉപരോധം നിര്‍ത്തി വെച്ചു. അഡ്മിനി
പങ്കെടുക്കുന്ന മുഴുവന്‍ പരിപാടികളും NCP
ബഹിഷ്കരിക്കുമെന്ന്
ആഹ്വാനം ചെയ്തു. ബാക്കി മൂന്ന് ഡിമാന്‍ഡകളും പരിഹരിക്കാൻ കേന്ദ്ര ലവലിൽ ശ്രദ്ധ ചെലുത്തുമെന്ന് ശരത്പവാര്‍
പറയുകയുണ്ടായി.
അംഗീകരിച്ച ഡിമാന്‍ഡുകൾ താഴെ കൊടുക്കുന്നു.
1. സര്‍ക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷടപരിഹാരം പുതിയ അസോസിയേഷന്‍ ലാന്‍ഡ് ആക്റ്റ് പ്രകാരം നല്‍കുക.
2. കെട്ടിട നിര്‍മാണത്തിന് റോഡിന്‍റെ ഇരു വശത്തും 5 മീറ്റർവിടണമെന്ന അഡ്മിനിസ്ട്രെഷന്‍റെ ഏകപക്ഷ്യ തീരുമാനം റദ്ദാക്കുക.
3. മത്സ്യബന്ധനത്തിനാവശ്യമായ ഐസ് ബ്ലോക്കുകളുടെ കൂട്ടിയ വില പിന്‍വലിക്കുക.
4. ജില്ലാപഞ്ചായത്തിന്‍റെ കീഴിലെ വിവിധ വകുപ്പിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം കൃത്യസമയത്ത് നല്‍കുക.
5. ലേബർ എന്‍ഫോര്‍സ്മെന്‍റ് ഓഫീസറുടെ കാര്യാലയം ഡല്‍ഹിയിലേക്ക് മാറ്റിയത് പിന്‍വലിച്ച് ദ്വീപിലേക്ക് കൊണ്ടുവരുക.
6. മാസ് വിപണനത്തിന് വിപണി കണ്ടെത്തുക.
7. അഡ്മിനിസ്ട്രെറ്റർ ഏകപക്ഷ്യജനവിരുദ്ധ സമീപനങ്ങളിൽനിന്ന് പിന്മാറുക.
ബാക്കി മൂന്ന്‍ ഡിമാൻഡുകളുടെ തീരുമാനം വരുന്ന ഡിസംബർ 26,27 തിയതികളിൽ അമിനിയിൽ വെച്ച് നടക്കുന്ന LSA സമ്മേളനത്തില്‍ അറിയിമെന്ന് മുന്‍ LSA പ്രസിഡന്‍റ് ടി.
ചെറിയകോയ മിഡില്‍ ഐലന്‍ഡ് മിഷനോട് പറഞ്ഞു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ മുകളില്‍ രേഖപ്പെടുത്തുക